ഡെറാഡൂൺ : ഇന്ത്യൻ സൈന്യത്തിന് പരിഗണന നൽകിയത് മോദി സർക്കാർ മാത്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സൈനികർക്ക് വേണ്ടി പുതിയ പദ്ധതികൾ പുറത്തിറക്കിയത് മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ്. യുപിഎ സർക്കാരിന്റെ ദുർഭരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പരാമർശം.
ഉത്തരാഖണ്ഡിൽ മിലിട്ടറി ധാം നിർമ്മിക്കുന്നത് ബിജെപി സർക്കാരാണ്. വൺ റാങ്ക് വൺ പെൻഷൻ എന്ന ജവാന്മാരുടെ എക്കാലത്തെയും ആഗ്രഹം സഫലമാക്കിയതും ബിജെപിയാണ്. 1971-71 കാലഘട്ടത്തിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. നരേന്ദ്ര മോദി ഇന്നത് നടപ്പിലാക്കി. പദ്ധതിയിലൂടെ ജവാന്മാർക്ക് 42,000 കോടി രൂപയാണ് രൂപയാണ് അനുവദിച്ചത്. ഇതിലൂടെ ഉത്തരാഖണ്ഡിലെ 1.16 ലക്ഷം സൈനികർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്ന സൈനികർക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകുന്നുണ്ടെന്നും നദ്ദ പറഞ്ഞു.
ഉത്തരാഖണ്ഡ് ഹിമാചൽ ഉൾപ്പെടെയുള്ള മലയോര സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക പദ്ധതികൾ കോൺഗ്രസ് നിർത്തലാക്കി. എന്നാൽ മോദി സർക്കാരാണ് ഇവർക്ക് വേണ്ടി പദ്ധതികൾ ആരംഭിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
Comments