മുംബൈ: കൊറോണ ബാധിതരായ മുതിർന്നവരുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസൽ സ്‌പ്രേ ഇന്ത്യയിൽ പുറത്തിറക്കി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ ഗ്ലെൻമാർക്ക് കനേഡിയൻ കമ്പനിയുടെ സഹകരണത്തോടെയാണ് ഫാബി സ്‌പ്രേ എന്ന പേരിൽ നേസൽ സ്‌പ്രേ പുറത്തിറക്കിയത്.
സ്‌പ്രേ നിർമ്മിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി ഗ്ലെൻമാർക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ നൽകിയിരുന്നു. ശ്വാസനാളിയുടെ മുകളിൽ വച്ച് തന്നെ വൈറസിനെ നശിപ്പിക്കാൻ നേസൽ സ്‌പ്രേയ്‌ക്ക് സാധിക്കും. വൈറസ് ശ്വാസകോശത്തിലെത്തി പടരുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് നേസൽ സ്‌പ്രേയുടെ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൊറോണയുടെ ആദ്യ ഘട്ടത്തിൽ തന്നെ സ്‌പ്രേ ഉപയോഗിച്ചാൽ വൈറസ് ലോഡ് കുറയ്‌ക്കാനും പെട്ടന്ന് നെഗറ്റീവ് ആകാനും സാധിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ.ശ്രീകാന്ത് കൃഷ്ണമൂർത്തി പറയുന്നു.
Comments