ചണ്ഡീഗഢ്: ഡൽഹിയിലെ ആംആദ്മി ഭരണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്തെ ഇടനാഴികൾതോറും മദ്യശാലകൾ തുറന്ന എഎപി പഞ്ചാബിനെ ലഹരിമുക്തമാക്കും എന്ന് പ്രഖ്യാപിച്ചതിന്റെ ഔചിത്യമെന്താണെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫരീദ്‌കോട്ടിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ആംആദ്മി പാർട്ടി ഡൽഹിയിലെ ഇടനാഴികൾതോറും മദ്യശാലകൾ തുറന്നു. എന്നിട്ടിപ്പോൾ അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന് വാഗ്ദാനം നൽകി. എന്താണ് ഇതിലെ ഔചിത്യം? ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിൽ നിന്ന് ലഹരി മാഫിയകളെ കെട്ടുകെട്ടിയ്‌ക്കും. മാത്രമല്ല ഭീകരതയെ ഉന്മൂലനും ചെയ്യും. ഇത് വെറും വാഗ്ദാനമല്ല. ബിജെപി അധികാരത്തിലെത്തി ഒരു വർഷം തികയും മുൻപ് തന്നെ മാറ്റും ഇവിടുത്തെ ജനങ്ങൾ അനുഭവിച്ചറിയും’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ ഉൾപ്പോര് മുറുകുകയാണെന്നും, നേതാക്കൾ പരസ്പരം പഴിചാരുകയാണെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. കോൺഗ്രസ് മുഖ്യമന്ത്രിമാർ പാവകളാണെന്നും, മുഖ്യമന്ത്രി എന്നൊരു സ്ഥാനമല്ലാതെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം അവർക്കില്ലെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു. ഇങ്ങനെയുള്ള പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ പഞ്ചാബിന്റെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിൽ അധികാരത്തിൽ ഇരുന്നിട്ടും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി നീതി നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Comments