അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഛരൺ ജിത്ത് ഛന്നിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. സൈന്യമില്ലാത്ത കമാൻഡറെ പോലെയാണ് ഛന്നിയെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി, പക്ഷേ അദ്ദേഹത്തിനൊരു സൈന്യമില്ല. കോൺഗ്രസ് അദ്ദേഹത്തെ കൂടാതെയാണ് പൊരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഛന്നിയുടേയും സിദ്ധുവിന്റെയും ഉൾപ്പോരിനെയും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിൽ ഒരേ ക്രീസിനായി രണ്ട് ബാറ്റ്‌സ്മാൻമാർ കളിക്കുന്നുണ്ട്. പക്ഷേ ഇരുവരും പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത്സറിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ കോൺഗ്രസിൽ രണ്ട് ബാറ്റ്‌സ്മാൻമാർ ഉണ്ടെന്ന് ജനങ്ങൾക്കറിയാം.ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ അവരാരും നോൺ സ്‌ട്രൈക്കർ ആകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.യുപി,ബീഹാർ, കേ ഭയ്യാ എന്ന ഛന്നിയുടെ പരാമർശത്തേയും കേന്ദ്രമന്ത്രി വിമർശിച്ചു. ഭിന്നിപ്പിച്ച് അധികാരം നേടാനാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് തങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ പഞ്ചാബിൽ മദ്യം നിരോധിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാദ്ഗാനത്തെ അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മദ്യശാലകൾ തുറന്ന് പഞ്ചാബിൽ നിരോധിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.മദ്യം നിരോധിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ലോക തന്ത്രത്തിന്റെ പേരിൽ കൊള്ള-തന്ത്രം ജനങ്ങൾ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ പഞ്ചാബ് കൊള്ളയടിച്ചു. മറ്റൊരാൾ ഡൽഹിയിൽ നിന്ന് വന്ന് പഞ്ചാബിൽ സർക്കാർ രൂപീകരിക്കുമെന്ന് പറയുന്നു എന്താണ് അദ്ദേഹം ചെയ്തതെന്ന് ഡൽഹിയെ ജനങ്ങളോട് ചോദിച്ചു.
Comments