ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നർ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) നിലവിലെ സീസണിൽ നിന്ന് പിന്മാറി. ബൗളിംഗ് ഓൾറൗണ്ടറായി ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഫോക്നർ കളിച്ചിരുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് ഫോക്നർ ട്വീറ്റ് ചെയ്തു. പക്ഷേ, നിർഭാഗ്യവശാൽ, പിസിബി എന്റെ കരാർ കരാർ/പേയ്മെന്റുകൾ മാനിക്കാത്തതിനാൽ എനിക്ക് കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്ന് പിന്മാറേണ്ടിയും പിഎസ്എൽ വിടേണ്ടിയും വന്നു. ഞാൻ മുഴുവൻ സമയവും ഇവിടെ ഉണ്ടായിരുന്നു, അവർ എന്നോട് കള്ളം പറഞ്ഞുകൊണ്ടിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മുൾട്ടാൻ സുൽത്താൻസിനും കറാച്ചി കിംഗ്സിനും എതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിൽ 31 കാരനായ താരം കളിക്കില്ല. തന്റെ സാഹചര്യം പാകിസ്ഥാൻ ആരാധകർ മനസ്സിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാകിസ്താനിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് തിരികെ കൊണ്ടുവരുന്നതിന് സഹായിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വിടവാങ്ങുന്നത് വേദനാജനകമാണ്, എന്നാൽ എനിക്ക് പിസിബിയിൽ നിന്നും പിഎസ്എല്ലിൽ നിന്നും ലഭിച്ചത് അപമാനം മാത്രമാണ്.
ESPN Cricinfo പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കുടിശ്ശിക നൽകാത്തതിൽ ഫോക്ക്‌നർ കൂടുതൽ പിരിമുറുക്കത്തിലായിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പിസിബി ഉദ്യോഗസ്ഥനുമായുള്ള ചർച്ചയെത്തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം തന്റെ ബാറ്റും ഹെൽമറ്റും ലോബി ഫ്‌ലോർ ബാൽക്കണിയിൽ നിന്ന് എറിഞ്ഞതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്.
‘പിസിബിയും ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും ജെയിംസ് ഫോക്ക്‌നറുടെ ആരോപണങ്ങളിൽ വിശദമായ പ്രസ്താവന ഉടൻ പുറത്തിറക്കും. പാകിസ്താൻ സൂപ്പർ ലീഗിന്റെ 2022 പതിപ്പ് ജനുവരി 27ന് ആരംഭിച്ച് ഈ വർഷം ഫെബ്രുവരി 27ന് അവസാനിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പാകിസ്താനും പിസിബിക്കും കടുത്ത മാനക്കേട് ഉണ്ടാകുന്നതാണ് ജെയിംസ് ഫോക്നറുടെ നടപടി
Comments