കോഴിക്കോട് : മലപ്പുറം-അരീക്കോട് കാവനൂരിൽ, തളർന്ന് കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മഹിളാ മോർച്ച , യുവമോർച്ച പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി .പന്തം കൊളുത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത് .
കാവനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ ഉദ്ഘാടനം ചെയ്തു.മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജയ രാജീവ് അധ്യക്ഷത വഹിച്ചു.

മഹിള മോർച്ച തൃശൂർ ജില്ല ഘടകം തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം സംസ്ഥാന അദ്ധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ കേരളത്തിന്റെ അവസ്ഥ അപമാനകരമെന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി: അഡ്വ.എസ്.സുരേഷ് അഭിപ്രായപ്പെട്ടു .

മഹിളാമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ബിജെപി കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ പി ആർ രാജൻ ഉത്ഘാടനം ചെയ്തു.

മഹിളാ മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ബിജെപി ഉത്തര മേഖല പ്രസിഡന്റ് ടി. പി. ജയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.


മലപ്പുറം കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച .പ്രതിഷേധ സമരം ബി ജെ പി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി രശ്മിൽ നാഥ് ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം .കേരളത്തിൽ ബലാത്സംഘങ്ങളും, സ്ത്രീ പീഡനങ്ങളും , വർധിച്ചു വരുന്നതായും, കൊട്ടേഷൻ , ക്രിമിനൽ സംഘങ്ങളുടെ വിഹാര ഭൂമിയായി കേരളം മാറിയെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്‍ണൻ ആരോപിച്ചു. മലപ്പുറം കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായും, പീഡന വിവരം മറച്ചു വയ്‌ക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം സംശയാസ്പദമാണെന്നും, പ്രഫുൽ കൃഷ്ണൻ പറഞ്ഞു . വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















