കീവ്: യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നതായി റിപ്പോർട്ട്. റഷ്യൻ അധിനിവേശം പ്രധാനമായും തുടരുന്ന യുക്രെയ്‌ന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിലാണ് ഇന്റർനെറ്റിന് തടസ്സം നേരിടുന്നത്. ഇതോടെ തടസ്സം നേരിട്ടതിന് പിന്നിൽ റഷ്യയാണെന്ന ആരോപണം ശക്തമായി.
യുക്രെയ്‌ന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ നടക്കുന്നത്.സാധാരണക്കാരടക്കം അണി നിരന്നാണ് ഈ ഭാഗങ്ങളിൽ റഷ്യയെ പ്രതിരോധിക്കുന്നത്. ആശയവിനിമയ മാർഗങ്ങളിൽ തടസ്സം വരുത്തി സാധാരണക്കാരെ ഭയചകിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പ്രധാന വിമർശനം. തടസ്സം നേരിട്ട ഇടങ്ങളിൽ സേവനം പുന: സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം റഷ്യയിൽ ഫേസ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരായി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതിനെ തുടർന്നായിരുന്നു ഫേസ്ബുക്കിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
Comments