ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളിനേയും നീമയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കിലിയും നീമയും ഇന്ത്യൻ സംഗീതത്തോട് അഗാധമായ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യൻ ഭാഷയെ ഇത്രയേറെ സ്‌നേഹിച്ച അവരോട് എന്നും താൻ കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കിലിയേയും നീമയേയും പോലെ നമ്മുടെ കുട്ടികൾക്ക് എന്തുകൊണ്ട് ഇങ്ങനെ വീഡിയോ ചെയ്കൂടാ എന്നും പ്രധാനമന്ത്രി ചോദിച്ചു. കർണാടകയിലെ കുട്ടികൾ ജമ്മുകശ്മീരിലെ വീഡിയോ ചെയ്യുന്നത് പോലെ വ്യത്യസ്തമായ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യണം. ഇതിലൂടെ ഇന്ത്യയുടെ ഭാഷ കൂടുതൽ ജനകീയമാകുമെന്നും ഏക ഭാരത് ശ്രേഷ്ഠ പുനർനിർവ്വചിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ടാൻസാനിയയിൽ നിന്നുള്ള കിലിയും നീമയും ഇന്ത്യൻ സംഗീതത്തോട് അതിയായ താത്പര്യം പ്രകടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടു. അവർ ലതാ ദീദിക്ക് ആദരാഞ്ജലി അർപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ഇന്ത്യൻ ഭാഷാപാരമ്പര്യത്തെ സ്‌നേഹിച്ച അവരോട് ഞാനെന്നും കടപ്പെട്ടിരിക്കും.
അവരെ പോലെ തന്നെ നമ്മുടെ കുട്ടികളും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?’ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രിയ ഗാനങ്ങൾ ലിപ്-സിംഗ് ചെയ്ത് വീഡിയോകൾ നിർമ്മിക്കണം. ഇത് ഏക ഭാരത് ശ്രേഷ്ഠ ഭാരത്’ പുനർനിർവചിക്കുകയും ഇന്ത്യൻ ഭാഷകളെ ജനകീയമാക്കുകയും ചെയ്യും’ പ്രധാനമന്ത്രി പറഞ്ഞു.
Comments