ശ്രീനഗർ; ജമ്മുകശ്മീരിൽ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവെച്ച് കൊന്നു. ഷബീർ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച് കൊന്നത്. കുൽഗാമിലെ ഔഡോറ മേഖലയിലെ സർപഞ്ച് ആണ് ഇയാൾ.രാത്രി 8;50 ഓടെയാണ് ദാരുണമായ സംഭവം നടക്കുന്നത്.
ഷബീറിന്റെ വീടിന് സമീപത്തു നിന്നാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഗ്രാമത്തലവൻമാരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഖൻമോഹ് ഗ്രാമത്തിലെ സർപഞ്ചിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.സമീർ അഹമ്മദ് ഭട്ട് എന്നയാളാണ് മാർച്ച് 9 ന് നടന്ന ഭീകരാക്രമണത്തിൽകൊല്ലപ്പെട്ടത്.
വാഹനങ്ങളിൽ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ എസ്എംഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികത്സയിലിരിക്കേ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിൽ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വെടിയുണ്ടകളാണ് ഏറ്റത്.
സംഭവത്തിന് പിന്നാലെ ഗ്രാമപ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.
Comments