കോഴിക്കോട്: മെഡിക്കൽ കോളേജിലെ റാഗിംഗ് പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാംവർഷ ഓർത്തോ പിജി വിദ്യാർഥികളായ ഡോക്ടർ ഹരിഹരൻ, ഡോക്ടർ മുഹമ്മദ് സാജിദ് എന്നിവരെയാണ് ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
റാഗിംഗിന് ഇരയായ ഒന്നാം വർഷ ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ജിതിൻ ജോയി കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ച് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സംഭവം പ്രിൻസിപ്പൽ പോലീസിൽ റിപ്പോർട്ട് ചെയ്തുവെങ്കിലും പോലീസ് നടപടികൾ വേണ്ടെന്ന് ജിതിൻ അറിയിച്ചു. അതിനാൽ കേസ് എടുത്തില്ലെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു ജിതിന്റെ പരാതി. രാത്രിയുറങ്ങാൻ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചുവെന്നും ജിതിൻ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിക്കുന്നതിന് മുൻപാണ് പരാതി നൽകിയത്.
Comments