ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി പാകിസ്താൻ. മുസ്ലീം വിരുദ്ധതയാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് എന്നും കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാരാണെന്നുമാണ് പാകിസ്താനി യൂട്യൂബ് ചാനലായ ഹക്കീക്കത്ത് ടിവിയിൽ ആരോപിക്കുന്നത്. കശ്മീരിലെ മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് ഹിന്ദുക്കൾ സ്വന്തം ആളുകളെ കൊന്നൊടുക്കിയെന്നും പരിപാടിയിൽ പറയുന്നു.
‘ഇന്ത്യൻ സിനിമ ദി കശ്മീരി ഫയൽസ് എങ്ങനെ യഥാർത്ഥ ചരിത്രം മറയ്‌ക്കുന്നു’ എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ സിനിമയെക്കുറിച്ച് വെറുപ്പും പ്രചരിപ്പിക്കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാരാണെന്നാണ് പരിപാടിയിൽ പറഞ്ഞത്. അവർ മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് സ്വന്തം ആളുകളെ കൊന്നൊടുക്കുകയായിരുന്നു. മുസ്ലീങ്ങളെ ഇല്ലാതാക്കാൻ വേണ്ടി ആർഎസ്എസ് പറഞ്ഞുപരത്തിയ അജണ്ടയുടെ ഭാഗമാണിത്. കശ്മീരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയതിന് ശേഷം കശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വംശഹത്യയാണിതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്തത് എന്നും പരിപാടിയിൽ പറയുന്നുണ്ട്.
Listen to Pakistani TV : Kashmiri Hindus came from outside and settled inspite of Article 370 & 35A
Kashmiri Hindus were actually RSS people who killed themselves and planned it all pic.twitter.com/UHSxyYHK4w
— Aashish (@kashmiriRefuge) March 14, 2022
കശ്മീരി പണ്ഡിറ്റുകൾ യഥാർത്ഥത്തിൽ കശ്മീർ നിവാസികളല്ല എന്നും പാകിസ്താനി ചാനൽ ആരോപിക്കുന്നുണ്ട്. പുറത്ത് നിന്നും വന്ന് കശ്മീരിൽ കുടിയേറി താമസിച്ചവരാണ് അവർ. ഇന്ത്യയുടെ മുസ്ലീം വിരുദ്ധ അജണ്ട നിറവേറ്റാനാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ഈ സിനിമ നിർമ്മിച്ചത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി അയാളെ പ്രശംസിച്ചത് എന്നും പാകിസ്താനി ചാനൽ പ്രചരിപ്പിച്ചു.
ദി കശ്മീരി ഫയൽ പുറത്തിറങ്ങി ദിവസങ്ങൾക്കകം ലോകമെമ്പാടുമുള്ളവരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യഥാർത്ഥ കശ്മീരികളുടെ കഥ പറയുന്ന സിനിമ എന്നാണ് ചിത്രത്തെ ആളുകൾ വിശേഷിപ്പിച്ചത്. ഇത്രയും മികച്ച രീതിയിൽ ചിത്രം നിർമ്മിച്ച സംവിധായകന്റെ കാലിൽ വീണ് ആരാധകർ കരയുന്ന വീഡിയോയും വൈറലായിരുന്നു. ഈ ചിത്രം സത്യങ്ങൾ പുറത്ത് കൊണ്ടുവരുമെന്ന് വ്യക്തമായതോടെയാണ് പാകിസ്താൻ വ്യാജ പ്രചാരണം ആരംഭിച്ചത്.
Comments