തിരുവനന്തപുരം : എൻജിനിയറിംഗ് വിദ്യാർത്ഥിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ നേതാവ്. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിനെതിരെ ഇവർ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിൽ കലാശിച്ചത്.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്‌ലാറ്റിലേക്ക് പോയ ആദിത്യന്റെ കാറിന് പിന്നിൽ ആദർശിന്റെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ആദിത്യത്തിന്റെ അച്ഛൻ മനു മാധവനും സ്ഥലത്തെത്തി. പേര് ചോദിച്ചതോടെയാണ് ആദർശ് ഇവരോട് തട്ടിക്കറിയത്. തർക്കത്തിന് ശേഷം പോയ ആദർശ് മറ്റ് ചിലരെയും കൂട്ടിക്കൊണ്ട് വന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു.
തുടർന്ന് കൈയിലിരുന്ന താക്കോൽ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചു. മനുവും തിരിച്ച് ആക്രമിച്ചു. പരിക്കേറ്റ മനുവും മകൻ ആദിത്യനും ആശുപത്രിയിലാണ്. സംഭവത്തിൽ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ആദർശ്. ഇതേ തുടർന്ന് കഴക്കൂട്ടം ഏരിയ പ്രസിഡൻറ് സ്ഥാനത്ത് നിന്നും ആദർശിനെ മാറ്റിയിരുന്നു.
Comments