തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ-റെയിൽ എന്നാണ് മെട്രോമാൻ അഭിപ്രായപ്പെടുന്നത്.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതി ആണ് കെ-റെയിൽ. പദ്ധതി പൂർത്തിയായാൽ പരിസ്ഥിതി നാശവും,, കുടിയിറക്കലും ഉണ്ടാകും. എറണാകുളം, കൊല്ലം മേഖലകളിൽ എമ്പാന്കമെന്റ് സാധ്യമല്ല. താഴ്ന്ന് പോകുന്ന മണ്ണാണ് ഈ പ്രദേശങ്ങളിലുള്ളതെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു.
അതിവേഗം പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യമല്ല. കെ-റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കും. മതിലുകൾ നദികളുടെ നീരോഴുക്ക് കുറയ്‌ക്കും. 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി. എന്നാൽ പണം ലഭിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയ്‌ക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല കൂടാതെ പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
കെ-റെയിൽ വിരുദ്ധ പദയാത്രയിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദൻ മാമ്പുള്ളി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ പി സുധീർ, മേഖല സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഗണേഷ് ജി മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി ഗോപാലകൃഷ്ണൻ,സധാനന്ദൻ മാസ്റ്റർ,ബിജെപി സംസ്ഥാന വക്താക്കളായ നാരായണൻ നമ്പുരി,പി സിന്ധു മോൾ,എന്നിവർ പങ്കെടുത്തു.
Comments