കാബൂൾ: അഫ്ഗാനിൽ എങ്ങനെയെങ്കിലും ഭരണം സുസ്ഥിരമാക്കാൻ പുതിയ നയതന്ത്ര ങ്ങളുമായി താലിബാൻ. അക്രമത്തിലൂടെ അധികാരം പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട മുൻ അഫ്ഗാൻ രാഷ്‌ട്രീയ നേതാക്കളെയാണ് താലിബാൻ സ്വീകരിക്കാ നൊരുങ്ങുന്നത്. കുറ്റ വാളികളായി കാണാതെ ഭരണകൂടത്തിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനാണ് താലി ബാൻ ശ്രമിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
താലിബാനിലെ രാഷ്‌ട്രീയ അന്തരീക്ഷം പ്രശ്‌നരഹിതമാക്കാൻ നിഷ്പക്ഷരായ നേതാക്കളെ ഉപയോഗിച്ച് ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫ് കോൺടാക്ട് വിത്ത് അഫ്ഗാൻ ലീഡേഴ്‌സ് ആന്റ് ദെയർ റീപാട്രിയേഷൻ എന്ന പേരിലാണ് സമിതി നിലവിൽ വന്നിരി ക്കുന്നത്. ഏഴംഗ കമ്മീഷനെ നയിക്കുന്നത് നിലവിലെ വാതക-പെട്രോളിയം വകുപ്പ് മന്ത്രി ഷുഹാബുദ്ദീൻ ദേലേവാറാണ്. അന്താരാഷ്‌ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടേയും സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും കാര്യത്തിൽ താലിബാൻ പ്രതിക്കൂട്ടിലാണ്. മാത്രമല്ല എതിരാളികളായ നിരവധി നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ആദ്യമാസങ്ങളിൽ തന്നെ താലിബാന്റെ ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണ്ടെത്തൽ.
2020 ആഗസ്റ്റിലാണ് അഷ്‌റഫ് ഗനി ഭരണകൂടത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ താലിബാൻ പുറത്താക്കിയത്. 38 പ്രവിശ്യകളെ ഘട്ടംഘട്ടമായി വിവിധ ഭീകര സംഘടന കളുടെ സഹായത്താൽ കീഴടക്കുകയായിരുന്നു. പ്രാദേശിക സേനകളെ കൊന്നൊടുക്കിയും പലരേയും കീഴടക്കിയും സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയുമാണ് വിവിധ മേഖലകളിൽ പല സംഘടനകളും ഭരണം നടത്തുന്നത്. കേന്ദ്രീകൃതമായ ഭരണത്തിന്റെ യാതൊരു ലക്ഷണവും അഫ്ഗാനിലില്ല. ഗ്രാമീണ മേഖലകളിൽ പലയിടത്തും ജനം സ്വയം കൃഷി ചെയ്ത് ജീവൻ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്. ആഗോളതലത്തിൽ സാമ്പത്തിക ഉപരോധം നേരിടുന്ന താലിബാന് മുൻ അഫ്ഗാൻ ഭരണകൂടത്തിന്റെ കരുതൽ ശേഖരം അമേരിക്ക തിരികെ നൽകാത്തതും വൻ തിരിച്ചടിയാണ്.
Comments