റായ്ചൂർ : കർണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനു പിന്നാലെ വിവാദ നീക്കങ്ങളുമായി മുസ്ലീം വിദ്യാർത്ഥികൾ . റായ്ച്ചൂരിലെ സ്കൂളുകളിൽ മുസ്ലീം ആൺകുട്ടികൾ എത്തിയത് യൂണിഫോം നിയമങ്ങൾ ലംഘിച്ച് നിസ്ക്കാര തൊപ്പി ധരിച്ച് .
ഹിജാബിനെതിരെയുള്ള കർണാടക ഹൈക്കോടതിയുടെ വിധി വന്ന് ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ സ്കൂളുകളിൽ മുസ്ലീം ആൺകുട്ടികൾ തൊപ്പി ധരിച്ച് എത്തിയത് . വ്യാഴാഴ്ച,റായ്ച്ചൂരിലെ ഉറുദു സ്കൂളിലെ അധ്യാപകൻ തഖിയ്യ തൊപ്പിധരിച്ച മുസ്ലീം ആൺകുട്ടി സ്കൂൾ വളപ്പിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുട്ടിയോട് തൊപ്പി മാറ്റാൻ ആവശ്യപ്പെട്ടു.
തൊപ്പി ധരിച്ച ആൺകുട്ടിയെ തടയാൻ സ്കൂൾ അധ്യാപകൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ ആചാരമല്ലെന്ന കോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പെൺകുട്ടികൾ റായ്ച്ചൂർ സ്കൂളിൽ ഹിജാബ് ധരിക്കുന്നത് തുടർന്നു. ക്ലാസിൽ പ്രവേശിക്കുന്നതിന് മുമ്പ് പെൺകുട്ടികളോട് ഹിജാബ് അഴിച്ചുമാറ്റാനും അധ്യാപകർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഹിജാബ് വിഷയത്തിൽ ഇടക്കാല ഉത്തരവ് വരുന്നതിന് മുൻപ് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് പരീക്ഷകൾ നഷ്ടമായ വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അറിവില്ലായ്മ കാരണം പരീക്ഷ നഷ്ടപ്പെടുത്തിയവർക്കാണ് വീണ്ടുമൊരു അവസരം കൂടി നൽകുന്നതെന്ന് സർക്കാർ അറിയിച്ചു
Comments