പനാജി: ഗോവയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശി ഹാഫിസ് സയ്യിദ് ബിലാലാണ് പിടിയിലായിരിക്കുന്നത്. സംഗോൾഡ ഗ്രാമത്തിൽ നിന്നാണ് ഹാഫിസ് പിടിയിലാകുന്നത്. ഇയാളെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ പോലീസ് രക്ഷപെടുത്തുകയും ചെയ്തു.
ഹാഫിസിന്റെ കെണിയിൽ വീണ ടെലിവിഷൻ താരം അടക്കമുള്ളവരെയാണ് പോലീസ് രക്ഷെടുത്തിയത്. 26കാരനായ ഹാഫിസ് ബിലാൽ പെൺവാണിഭ സംഘത്തിൽ ഉൾപ്പെട്ടിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു, തുടർന്ന് ഇയാൾക്കായി ഗോവ പോലീസ് കെണി ഒരുക്കുകയായിരുന്നു. പോലീസ് വേഷംമാറി ഹാഫിസുമായി ബന്ധം സ്ഥാപിക്കുകയും പെൺകുട്ടികളെ എത്തിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
മൂന്ന് സ്ത്രീകളെ 50000 രൂപയ്ക്കാണ് ബിലാൽ കാഴ്ചവെച്ചത്. ഇതിന് ശേഷം പ്രതിയെ കയ്യോടെ പിടികൂടി പോലീസ് സ്ത്രീകളെ മോചിപ്പിക്കുകുയം ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സുപ്രധാന വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഹാഫിസ് സയ്യദ് ബിലാൽ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Comments