ന്യൂഡൽഹി: ശ്രീലങ്കയെ പ്രതിസന്ധിഘട്ടത്തിൽ കയ്യൊഴിയില്ലെന്ന സൂചന നൽകി ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൂന്ന് ദിവസത്തെ സന്ദർശനമാണ് സിംഹള ദ്വീപിലേക്ക് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ശ്രീലങ്കയിലെത്തുന്ന ജയശങ്കർ മൂന്ന് ദിവസം കൊളംബോയി ലുണ്ടാകും. മാലിദ്വീപും സന്ദർശിച്ചാകും മടക്കയാത്രയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ഇന്ത്യയിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ആഭ്യന്തര -രാജ്യാന്തര സാമ്പത്തിക പ്രശ്‌നങ്ങളിൽ തകർന്ന ശ്രീലങ്കയിലേക്ക് ജയശങ്കർ എത്തുന്നത്. ചൈനയിൽ നിന്നും വൻതോതിൽ കടമെടുത്തതും സാമ്പത്തികമായി യാതൊരു അച്ചടക്കമില്ലാത്തതുമാണ് ശ്രീലങ്കയെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഒരു കിലോ അരിക്ക് 250രൂപയിലേറെ മുടക്കേണ്ട ജനതയ്‌ക്ക് 2000 രൂപവരെ മുടക്കിയാൽ മാത്രമേ പാൽപ്പൊടിപോലും ലഭിക്കൂ എന്ന അമ്പരപ്പിക്കുന്ന വാർത്തകളാണ് അഭയാർത്ഥി കളായി ഇന്ത്യയിലെത്തിയവർ ആരോപിക്കുന്നത്. ഇതിനിടെ സിംഹള സമൂഹം എന്നും അവഗണിക്കുന്ന തമിഴ് വംശജരെ അനുനയിപ്പിക്കാൻ ചർച്ചകൾ നടത്തിയിരിക്കുകയാണ് പ്രസിഡന്റും മുൻ സൈനിക മേധാവിയുമായിരുന്ന ഗോതാബയ രജപക്‌സെ.
Comments