ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചതിന് മുസ്ലീം യുവാവിനെ മതമൗലികവാദികൾ ആക്രമിച്ച് കൊലപ്പെടുത്തി. ഖുശിനഗർ ജില്ലയിലെ കത്ത്ഗർഹി ഗ്രാമത്തിലാണ് സംഭവം. ബാബർ അലി എന്ന യുവാവിനെയാണ് ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാബർ ഇന്ന് മരിച്ചു.
മാർച്ച് 20 നായിരുന്നു സംഭവം. ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതിനും പാർട്ടിയുടെ ചരിത്ര വിജയം ആഘോഷിച്ചതിനുമാണ് മർദ്ദനം. ബിജെപി വിജയിച്ചതിന് പിന്നാലെ ബാബർ ഗ്രാമത്തിൽ മുഴുവൻ ലഡ്ഡു വിതരണം ചെയ്തിരുന്നു. മതമൗലികവാദികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബറിനെ ജില്ലാ ആശുപത്രിയിലും പിന്നീട് ലക്‌നൗവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്.
ബാബർ മരിച്ചിട്ടും കലിയടങ്ങാത്ത രാഷ്‌ട്രവിരുദ്ധർ ബാബറിന്റെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന് പറഞ്ഞു. തുടർന്ന് എംഎൽഎയും മറ്റ് അധികൃതരും സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചതിന് ശേഷമാണ് ഇവർ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തയ്യാറായത്.
ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനാൽ ബാബറിനെതിരെ നേരത്തെയും ഭീഷണികൾ ഉയർന്നിരുന്നു എന്നും കുടുംബം വ്യക്തമാക്കി. തുടർന്ന് ബാബർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഗുണ്ടകൾ ചേർന്ന് ബാബറിനെ ആക്രമിച്ച് വീടിന് മുകളിൽ നിന്നും താഴെ ഇടുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ബാബറിന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ട്.
Comments