ദി കശ്മീർ ഫയൽസ് ചിത്രത്തിനെതിരെ സിപിഎം. ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ചിത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
സിനിമയെ അപലപിക്കുകയാണെന്നും ഇത്തരം വർഗീയത അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. സിനിമ ഉപയോഗിച്ച് വർഗീയവൽക്കരണമാണ് നടത്തുന്നതെന്നും സിപിഎം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ദി കശ്മീർ ഫയൽസ്. നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ചിത്രം ഒടുവിൽ പ്രദർശനത്തിനെത്തിയത്.
റിലീസ് വേളയിൽ രാജ്യത്തെ ഏതാനും തിയേറ്ററുകളിൽ മാത്രമുണ്ടായിരുന്ന ചിത്രത്തിന് കാണികൾ ഏറിയതോടെ നിരവധി സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഒടുവിൽ ചിത്രം റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടതോടെ 250 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ ചിത്രം കളക്ഷൻ നേടിയത്. ആഗോളത്തലത്തിലെ കണക്കാണിത്.















