ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ. തേനാലി സ്വദേശി അഹ്‌റോൺ പ്രകാശ് (26) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.
10 വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ എട്ട് മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയാണെന്നാണ് മാതാവിന്റെ പരാതിയിൽ പറയുന്നത്. വികൃതിക്കാരനായ കുട്ടിയെ മതപരമായ കാര്യങ്ങൾ അഭ്യസിക്കുന്നതിന് വേണ്ടി മാതാവാണ് അഹ്‌റോൺ പ്രകാശിന്റെ വീട്ടിൽ ആക്കിയത്.
ആശുപത്രിയിൽ നഴ്‌സായ കുട്ടിയുടെ മാതാവ് അഹ്‌റോണിനെ പരിചയം ഉണ്ടായിരുന്നു. തുടർന്ന് എട്ട് മാസങ്ങൾക്ക് മുൻപ് കുട്ടിയെ അഹ്‌റൂണിന്റെ വീട്ടിൽ കൊണ്ടുപോയി ആക്കുകയായിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് മുൻപ് കുട്ടി അസുഖബാധിതനായി. ഇതേ തുടർന്ന് പിതാവ് കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് അറിയുന്നത്.
വീട്ടിലെത്തിയ കുട്ടി പാസ്റ്റർ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുള്ള കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്നാണ് ഇവർ അഹ്റോണിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമാണ് അഹ്‌റൂണിനെ പോലീസ് അറസ്റ്റ് ചെയത്. നിരവധി കുട്ടികളെ സമാനമായ രീതിയിൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.
Comments