ഇന്ത്യയിൽ അനുഭവപ്പെടുന്നത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കടുത്ത ഉഷ്ണതരംഗമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുട്ടുപൊള്ളുന്ന അനുഭവമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്ത് മൊത്തത്തിൽ 8.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് ദീർഘകാല ശരാശരി മഴയായ 30.4 മില്ലിമീറ്ററിനേക്കാൾ 71 ശതമാനം കുറവാണ്. 1909ൽ 7.2 മില്ലീമീറ്ററും 1908ൽ 8.7 മില്ലീമീറ്ററും ശേഷം മാർച്ചിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയാണിത്.
”രാജ്യത്ത് മൊത്തത്തിൽ മാർച്ചിൽ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില (33.10 ഡിഗ്രി സെൽഷ്യസ്) കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ്,” ഐഎംഡി പ്രസ്താവനയിൽ പറഞ്ഞു. 2010 മാർച്ചിൽ രാജ്യത്ത് 33.09 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
2010 മാർച്ചിൽ രേഖപ്പെടുത്തിയ 26.671 ഡിഗ്രി സെൽഷ്യസിന് ശേഷം മാർച്ചിൽ രാജ്യത്തെ ശരാശരി താപനിലയായ 26.67 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1953ൽ 20.26 ഡിഗ്രി സെൽഷ്യസിനും 2010ൽ 20.25 ഡിഗ്രി സെൽഷ്യസിനും ശേഷം 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായ 20.24 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തുടനീളം മാർച്ചിൽ രേഖപ്പെടുത്തിയത്.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ, കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് (30.73 ഡിഗ്രി സെൽഷ്യസ്). 2004 മാർച്ചിൽ ശരാശരി കൂടിയ താപനില 30.67 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ശരാശരി കുറഞ്ഞ താപനിലയായ 15.26 ഡിഗ്രി സെൽഷ്യസാണ് ഈ മേഖലയിലെ രണ്ടാമത്തെ ഉയർന്ന താപനില. 2010 മാർച്ചിൽ ശരാശരി കുറഞ്ഞ താപനില 15.4 ഡിഗ്രി സെൽഷ്യസായിരുന്നു.
Comments