തിരുവനന്തപുരം : ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് വിവിധ ക്രിസ്ത്യൻ സഭകളുടെ ഏകീകൃത സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലിയൻസ് ഫോർ സോഷ്യൽ ആക്ഷൻ. ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെങ്കിൽ മുഹമ്മദ് എന്നതും ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു. മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ എന്ന സിനിമ മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആണെന്ന് ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം.
സിനിമയ്‌ക്ക് പേര് നിശ്ചയിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെങ്കിൽ , ഒരു ഹ്രസ്വ ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും അതേ ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെയാണ്. ഈശോ എന്ന സിനിമയുടെ കഥയ്‌ക്ക് ക്രിസ്ത്യൻ വിശ്വാസവുമായി ഒരു ബന്ധവുമില്ലങ്കിൽ , മുഹമ്മദ് എന്ന ഹ്രസ്വ ചിത്രത്തിനും ഇസ്ലാം മതത്തിലെ ഒരു ആരാധനാ മൂർത്തികളുമായും ഒരു ബന്ധമില്ല. ഇതിന്റെ കഥ 97-ൽ അസമിൽ നടന്ന ഒരു സംഭവമാണ്. കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന സത്യ ഏക ദൈവമായ ഈശോയുടെ നാമം ഒരു സിനിമയ്‌ക്ക് ഉപയോഗിക്കുന്നതിൽ കോടതിക്ക് ഇടപെടാനാകുന്നില്ലെങ്കിൽ മുഹമ്മദ് എന്ന് പറയുന്ന ഒരു മനുഷ്യന്റെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് ഉപയോഗിക്കുന്നതും കോടതിക്ക് തടയാനാവില്ല. സിനിമയെ സിനിമയായി കാണണമെങ്കിൽ ഹ്രസ്വ ചിത്രത്തെ ഹ്രസ്വചിത്രമായും കാണണമെന്നും സംഘടന വ്യക്തമാക്കി.
ക്രിസ്ത്യാനികളുടെ വലിയ നോമ്പ് കാലത്ത് അവർ ആരാധിക്കുന്ന ദൈവത്തിന്റെ പേരിൽ ഒരു മൂന്നാം കിട സിനിമയുടെ ടീസർ നാദിർഷ എന്ന ഇസ്ലാം മത വിശ്വാസിക്ക് ഇറക്കാമെങ്കിൽ അയാളുടെ മതത്തിന്റെ നോമ്പുകാലത്ത് ഇതര മതസ്ഥർക്കും അവരുടെ കലാസൃഷ്ടിയുടെ പോസ്റ്റർ ഇറക്കാൻ അവകാശമുണ്ട്. ഈശോ എന്ന സിനിമ കലാസൃഷ്ടി ആണെങ്കിൽ മുഹമ്മദ് എന്ന ഹ്രസ്വ ചിത്രവും കലാസൃഷ്ടി തന്നെ. അല്ലാതെ ഈശോ എന്ന പേരുള്ള സിനിമ മാത്രം കലാസൃഷ്ടിയും മുഹമ്മദ് എന്ന പേരുള്ള ഹസ്വചിത്രം പ്രവാചകനിന്ദയും ആകില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യവും കോടതിയും നിയമവുമെല്ലാം ഒരു കൂട്ടർക്ക് മാത്രം ബാധകമുള്ളതല്ല. അത് എല്ലാവർക്കും ഒരുപോലെ ബാധകം തന്നെയാണ്. ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന യേശുക്രിസ്തുവിന്റെ ഈശോ എന്ന നാമം ഒഴികെ മറ്റ് ഏതൊരു ക്രിസ്ത്യൻ നാമം വേണമെങ്കിലും തന്റെ സിനിമയ്‌ക്ക് ഉപയോഗിച്ചു കൊള്ളുവാൻ ഞങ്ങൾ വിനയത്തിന്റെ ഭാഷയിൽ, സൗമ്യമായി യാചിക്കുന്ന രീതിയിൽ അപേക്ഷ രൂപേണ നാദിർഷയോട് അഭ്യർത്ഥിച്ചു. അതിനുവേണ്ടി ഞങ്ങൾ പ്രതിഷേധിച്ചു ആ പേര് മാറ്റണമെന്ന് വിനയത്തിന്റെ ഭാഷയിൽ ഞങ്ങളുടെ വൈദിക നേതൃത്വം നാദിർഷ യോട് അഭ്യർത്ഥിച്ചു. മധ്യസ്ഥർ വഴി ഞങ്ങൾ വിഷയം ആദ്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി. അത് ഒഴിവാക്കി കിട്ടാൻ ഞാൻ ഞങ്ങൾ കോടതിയെ സമീപിച്ചു. മതസൗഹാർദ്ദം തകർക്കുന്ന ഈ പിടിവാശി താങ്കൾ ഉപക്ഷിക്കണമെന്ന് പല തവണ അഭ്യർത്ഥിച്ചു നിരവധി തവണ മുന്നറിയിപ്പുനൽകി. പക്ഷെ ,ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനസുമായി നദിർഷ ഇസ്ലാമിസ്റ്റ് ലോബികൾക് വേണ്ടി വാശിയോടു കൂടെ ക്രൈസ്തവ വിശ്വാസികളെ മൊത്തം അവഹേളിക്കുവാൻ ഈശോ എന്ന സിനിമയുമായി മുന്നോട്ട് പോയെന്നും സംഘടന വ്യക്തമാക്കി.
ദൈവങ്ങളുടെ പേരുകൾ സിനിമകൾക്ക് ഇടുന്നതിനെ തടയാനാവില്ല എന്ന കോടതിവിധിയെ നാദിർഷ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് സ്വാഗതം ചെയ്തു. അതേ കോടതിവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഞങ്ങൾ മുഹമ്മദ് എന്ന പേരിൽ ഇ 1997 നടന്ന ഒരു സംഭവകഥ കഥയെ ഷോർട്ട് ഫിലിം ആക്കി.അപ്പോൾ ഇത്രയും കാലവും കലയും കലാസൃഷ്ടിയും ആവിഷ്‌കാരസ്വാതന്ത്ര്യവും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന സുഡാപ്പികൾ ഇര വാദവുമായി രംഗത്തെത്തിക്കഴിഞ്ഞു.
മുഹമ്മദ് എന്ന് ഒരു സാധാരണ മനുഷ്യന്റെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് നൽകുമ്പോൾ നിങ്ങൾക്ക് ഇത്രയധികം വേദന ഉണ്ടാകുന്നുവെങ്കിൽ ഈശോ എന്ന ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ ദൈവത്തിന്റെ പേരിൽ ഒരു സിനിമയ്‌ക്ക് ഇട്ടാൽ ഞങ്ങൾക്കും വേദനിക്കും ആദ്യം നാദിർഷയോട് ആ പേര് പിൻവലിക്കാൻ പറയൂ.
അല്ലാതെ ഈശോ എന്ന പേരിൽ നാദിർഷായുടെ മൂന്നാംകിട സിനിമ ഇറങ്ങിയാൽ മുഹമ്മദ് എന്ന പേരിലുള്ള ഹ്രസ്വ ചിത്രം ഞങ്ങളും ഇറക്കിയിരിക്കും .പഴയതുപോലെ പ്രവാചകനിന്ദ പറഞ്ഞു വിരട്ടാൻ ജോസഫ് മാഷിന്റെ കൈകൾ വെട്ടിയെടുത്ത കാലമല്ല ഇതെന്ന് സുഡാപ്പികൾ ഓർത്തു കൊള്ളുകയെന്നും സംഘടന മുന്നറിയിപ്പ് നൽകി.
Comments