ശ്രീനഗർ : നെറ്റിയിൽ തിലകക്കുറി അണിഞ്ഞ് വന്ന വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി. അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. രജൗരി സ്വദേശിയായ നിസാർ അഹമ്മദാണ് തിലകക്കുറി അണിഞ്ഞു വന്ന വിദ്യാർത്ഥിനിയെ മർദ്ദിച്ചത്.
രജൗരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറാണ് നിസാർ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്ത് വരികയും, സംഭവം വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
നവരാത്രി ദിനത്തിലായിരുന്നു കുട്ടിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. നവരാത്രിയുടെ ഭാഗമായി നെറ്റിയിൽ തിലകക്കുറി ധരിച്ചത് കണ്ട നിസാർ അഹമ്മദ് പെട്ടെന്ന് പ്രകോപിതൻ ആയി കുട്ടിയെ വിദ്യാർത്ഥികൾക്ക് മുൻപിലിട്ട് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് രംഗത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.
മതത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവം സമൂഹത്തിന് നല്ലതെല്ലെന്ന് പിതാവ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ മനുഷ്യർ പരസ്പരം പോരടിക്കുന്നതിലേക്ക് സമൂഹം നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments