ബംഗളൂരു: കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം. ലഹരി വിൽപ്പന ചോദ്യം ചെയ്ത പൂ വിൽപ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ബജ്‌റംഗദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിന് പിന്നാലെയാണിത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തൗസീഫിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മധുവിനെ ആക്രമിക്കുന്നത്. തൗസീഫും സംഘവും പൊതു സ്ഥലത്ത് കഞ്ചാവ് വിൽക്കുന്നത് മധു എതിർത്തിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതരായ തൗസീഫും സംഘവും വ്യാഴാഴ്ച ശിവമോഗയിലെ തെരുവിൽവെച്ച് മധുവിനെ കുത്തിക്കൊല്ലാൽ ശ്രമിക്കുകയായിരുന്നു.
As per the information provided(Pic 1) by the victim(Pic 2), sources(Pic 3) say Doddapete Police have taken into the custody of 4 accused including a 'M' called Touheed.
'M's have allegedly attacked Madhu near his left side of the body where he had a kidney Op recently.
2/n pic.twitter.com/F8t1GyAgC8— Chiru Bhat | ಚಿರು ಭಟ್ (@mechirubhat) April 7, 2022
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ കുത്തേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആറംഗ സംഘത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പട്ടാപ്പകൽ നടുറോഡിൽ കിലോമീറ്ററുകളോളം ഓടിച്ച ശേഷമാണ് മധുവിനെ ആക്രമികൾ കുത്തുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
വർഗീയ സംഘർഷം ആളിക്കത്തിക്കാൻ ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ മുസ്ലീം മതതീവ്രവാദികൾ കുത്തിക്കൊന്നതിന് ഒരു മാസത്തിന് ശേഷമാണ് മധുവിന് നേരെ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 20ന് രാത്രിയാണ് കർണാടകയിലെ ശിവമോഗ ജില്ലയിലെ കാമത്ത് പെട്രോൾ പമ്പിന് സമീപം വെച്ച് ഹർഷയെ ഒരു സംഘം മുസ്ലീം യുവാക്കൾ കുത്തിക്കൊലപ്പെടുത്തിയത്.
Comments