ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ വിദേശ സന്ദർശനത്തിന് ഒരുങ്ങി രാഹുൽ ഗാന്ധി. ഏപ്രിൽ മാസം അവസാനത്തോടെ അദ്ദേഹം വിദേശ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഈ വർഷം അവസാനം ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസ് നേതാവ് വിദേശ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടക്കുന്ന രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. 2021 ഡിസംബറിൽ അദ്ദേഹം വ്യക്തിഗത കാര്യങ്ങൾക്കായി വിദേശ രാജ്യത്ത് സന്ദർശനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം മായാവതിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ബിഎസ്പിയുമായി സഖ്യം ചേരാമെന്ന് വാഗ്ദാനം നൽകിയിട്ടും മായാവതി അത് നിരസിച്ചതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. അധികാരത്തിൽ ലവലേശം തനിക്ക് ഭ്രമമില്ലെന്നും ചിലർ അധികാരത്തിൽ ഏതുവിധേനയും പിടിച്ചുതൂങ്ങാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Comments