ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരനേതാവ്. ഒഡിഷയിലെ മാൽകൻഗിരിയിലാണ് തലയക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ വന്താല രാജു (32) കീഴടങ്ങിയത്.
സാഗർ എന്ന പേരിലും അറിയിപ്പെട്ടിരുന്ന ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ലാണ് ഇയാൾ ഭീകരപ്രവർത്തനം ആരംഭിച്ചത്. ആന്ധ്രാ-ഒഡിഷ അതിർത്തിയിലെ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ ഭാഗമായിരുന്ന രാജു ഒടുവിൽ മാൽകൻഗിരി എസ്പി നിതേഷ് വധ്വാനിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു.
Odisha | A Naxal leader Sagar, carrying a reward of Rs 1 lakh, surrenders to police in Malkangiri
He was highly active in Andhra Pradesh & Odisha. Due to the operations of State govt & BSF, such Naxal leaders are trying to come into the mainstream: Nitesh Wadhwani, Malkangiri SP pic.twitter.com/GEqSKYyWG5
— ANI (@ANI) April 12, 2022
ആന്ധ്രയിലും ഒഡിഷയിലും സജീവ പ്രവർത്തകനായിരുന്നു രാജു. കഴിഞ്ഞ രണ്ട് വർഷമായുള്ള സർക്കാർ ഇടപെടലുകളിൽ സംതൃപ്തനായതോടെയാണ് ഇയാൾ മുഖ്യധാരയിലേക്ക് വരാൻ തയ്യാറായതെന്ന് എസ്പി പ്രതികരിച്ചു. രാജുവിന്റെ കീഴടങ്ങൽ ഒഡിഷ സർക്കാരിന്റെയും പോലീസിന്റെയും ബിഎസ്എഫിന്റെയും വലിയ വിജയമാണെന്നും ബിഎസ്എഫ് ഡിഐജി എസ്‌കെ സിൻഹ പറഞ്ഞു.
Comments