കൊച്ചി ; കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെടുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും കെഎസ്ആർടിസി മാനേജ്‌മെന്റിനാണെന്ന് തൊഴിലാളി സംഘടനയായ സിഐടിയു. ഒട്ടും പരിചയമില്ലാത്ത ഡ്രൈവർമാരാണ് സ്ലീപ്പർ ക്ലാസ് ബസ്സുകൾ ഓടിക്കുന്നത് എന്നും മികച്ച ഡ്രൈവർമാർ ഉണ്ടായിട്ടും അവരെ പരിഗണിച്ചില്ലെന്നും തൊഴിലാളി സംഘടന ആരോപിച്ചു. നടന്ന അപകടങ്ങളുടെയെല്ലാം കാരണം മാനേജ്‌മെന്റ് തന്നെയാണെന്നാണ് ഇവരുടെ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ആദ്യ ദിവസം തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടിരുന്നു. അത് അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നെ നടന്നത് അപകടങ്ങളുടെ പരമ്പരയാണ്. കെ സ്വിഫ്റ്റ് ഇടിച്ച് കുന്നംകുളത്ത് ഒരാൾ മരിക്കുകയുമുണ്ടായി. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കെഎസ്ആർടിസി എംഡിയുൾപ്പെടെ ആരോപിക്കുന്നത്.
എന്നാൽ ഇതിനെല്ലാം കാരണം കെഎസ്ആർടിസി മാനേജ്‌മെന്റാണെന്നാണ് സിഐടിയു ആരോപിക്കുന്നത്.
Comments