ഭോപ്പാൽ : ഇൻഡോറിലെ ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 കാരൻ കണ്ണ് തുറന്നു. ആക്രമണത്തിൽ ശിവമിന്റെ തലയിലെ എല്ല് ഒടിഞ്ഞ് തലച്ചോറിലേക്ക് കയറിയിരുന്നു . ഓപ്പറേഷന് ശേഷവും ശിവമിന്റെ നില ഗുരുതരമായിരുന്നു .
സഹോദരിയുടെ വിവാഹത്തിനു രണ്ട് നാൾ മാത്രം ബാക്കി നിൽക്കെയാണ് ശിവം ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്നത് . തങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചുവെന്നാണ് ശിവത്തിന്റെ പിതാവ് പറഞ്ഞത്.
രാമനവമി ദിനമായ ഞായറാഴ്ചയാണ് സംഭവം. പെട്രോൾ ബോംബുകളും മതമൗലികവാദികൾ എറിഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് പരിസരങ്ങളിലും ആക്രമണം തുടങ്ങിയത്. ഇവർ വീടിന് പുറത്ത് നിൽക്കുകയായിരുന്നെന്ന് ശിവത്തിന്റെ സഹോദരൻ നിലേഷ് ജോഷി പറഞ്ഞു. മുസ്ലീം സമുദായത്തിലെ അക്രമികൾ വന്ന് കല്ലെറിയാൻ തുടങ്ങി. ശിവയും അവിടെ നിൽപ്പുണ്ടായിരുന്നു. പ്രധാന അക്രമി തൊപ്പി ധരിച്ചാണ് എത്തിയത്. ബുർഖ ധരിച്ചവരിൽ ചിലരും കല്ലെറിഞ്ഞു . കല്ലെറിയാൻ പള്ളികളിൽ ഇരുമ്പ് കവണകളും വെച്ചിരുന്നു.
ഇതിനിടയിൽ ഒരു കല്ല് വന്ന് ശിവമിന്റെ തലയിൽ പതിക്കുകയായിരുന്നു. കല്ല് വീണ് തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയ ഉടൻ ശിവം ബോധമറ്റ് വീണു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേത്തിച്ചു. ഖാർഗോണിൽ നിന്ന് 100 കിലോമീറ്റർ അകലെ നിസാർപൂരിലാണ് ശിവമിന്റെ ഗ്രാമം, അച്ഛൻ കർഷകനാണ്. ഖാർഗോണിലെ അമ്മാവന്റെ വീട്ടിൽ താമസിച്ച് ഐടിഐയിൽ നിന്ന് കമ്പ്യൂട്ടറിൽ ഡിപ്ലോമ ചെയ്യുകയായിരുന്നു ശിവം
Comments