ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറ്. ശോഭായാത്രയിൽ പങ്കെടുത്തവരും പൊലീസും ഉൾപ്പെടെ നിരവധി പേർക്ക് കല്ലേറിൽ പരുക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ബേബി ജഗ്ജീവൻ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പാലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ശോഭാ യാത്രയ്‌ക്ക് നേരെയുണ്ടായ കല്ലേറിനെ ബിജെപി നേതാവ് കപിൽ മിശ്ര അപലപിച്ചു.അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡൽഹിയിലെ ജഹാംഗീർ പുരിയിൽ ഹനുമാന്റെ ജന്മവാർഷികത്തിൽ കല്ലെറിഞ്ഞത് തീവ്രവാദ പ്രവർത്തനമാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ പൗരന്മാരെ ആക്രമിക്കാൻ ധൈര്യപ്പെടുന്നു. രേഖകൾ പരിശോധിച്ച് രാജ്യത്ത് നിന്ന് അനധികൃത നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും മിശ്ര ട്വീറ്റ് ചെയ്തു.
ഏപ്രിൽ 10 ന് രാമനവമിക്ക് ശേഷം രാജ്യത്ത് വർഗീയ അക്രമങ്ങൾ വർധിച്ചു. ശകർപുര മേഖലയിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ഖംഭാട്ടിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. സബർകാന്ത ജില്ലയിലെ ഹിമ്മത് നഗർ പട്ടണത്തിലും സമാനമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിലും കല്ലേറും സംഘർഷവും തീവെപ്പും നടന്നു.
Comments