ഭോപ്പാൽ: അസമിൽ ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയിനെ തുടർന്ന് ആറ് പേർ അറസ്റ്റിൽ. അൽഖ്വായ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന അൻസാർ അൽ ഇസ്ലാമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാർപേട്ട ജില്ലയിലെ മദ്രസയിൽ നിന്നാണ് ഇവരെ അസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാർച്ച് നാലിന് അസം പോലീസിന്റെ പിടിയിലായ ഒരു മതമൗലികവാദി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഫ്തി സുലൈമാൻ അലി, ജാഹിദുൽ ഇസ്ലാം, സദ്ദാം ഹുസൈൻ, റഷീദുൽ ഇസ്ലാം, മുഷ്റഫ് ഹുസൈൻ, മക്കിബുൾ ഹുസൈൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അൽഖ്വായ്ദ ഭീകരനായ സൈഫുൾ ഇസ്ലാമുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻസാർ അൽ ഇസ്ലാം എന്ന ഭീകരസംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് നാലിനാണ് അഞ്ച് പേരെ പോലീസ് നടപടിയുണ്ടായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാർപേട്ട ജില്ലയിലെ മദ്രസയിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. സ്ലീപ്പർ സെല്ലുകളായാണ് അൻസാർ അൽ ഇസ്ലാം സംഘടനകൾ പ്രവർത്തിക്കുന്നത്.
Comments