തിരുവനന്തപുരം: കർണ്ണാടക സംഗീത ആചാര്യൻ ശ്രി.രത്‌നാകരൻ ഭാഗവതർ അന്തരിച്ചു. 95 വയസ്സായിരുന്നു. മകൻ ബാലസുബ്രഹമണ്യവും കുടുംബവും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം ശിവ നഗറിൽ ഭവനത്തിലായിരുന്നു താമസം.
16-ാം വയസ്സിൽ പൊതുവേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ടാണ് സംഗീതരംഗത്ത് എത്തിയത്. പ്രസിദ്ധ കലാകാരൻ വൈക്കം വാസുദേവൻ നായരുടെ കച്ചേരി അവതരിപ്പിച്ചു അനുഗ്രഹം നേടി. 16-ാം വയസ്സിൽ ശിവഗിരി മഠത്തിൽ കച്ചേരി പാടി സ്വർണ്ണ പതക്കം വാങ്ങിയിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിയത്തിലെ സംഗീത വിഭാഗം കലാകാരനായിരുന്നു അദ്ദേഹം.
ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയത് രത്‌നാകരൻ ഭാഗവതരാണ്. ബഗു ദാരി രാഗത്തോടയിരുന്നു കൂടൂൽ പ്രിയം. കൊറോണ തുടങ്ങുന്നതിന് മുൻപുവരെ അദ്ദേഹം ശിഷ്യക്കൊപ്പം പാടിയിരുന്നു.അദ്ദേഹത്തിന്റെ നാമധേയത്തിൽ തുടങ്ങിയ ശ്രീ രത്‌നാകരൻ ഭാഗവതർ സംഗീതസഭ ഇക്കഴിഞ്ഞ 6-ന് അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ സംഗീതരത്‌നാകരം പുരസ്‌ക്കാരം ശ്രീ പെരുമ്പാവൂർ രവീന്ദ്രനാഥിന് ഡോ. ഓണക്കർ സമർപ്പിച്ചിരുന്നു. കീർത്തനാ രമേശ്, ദിവ്യ ഷാജി സുഗീത് ശിവസനധം എന്നീ യൂവ പ്രതിഭകൾക്കും പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചിരുന്നു.
Comments