ന്യൂഡൽഹി : ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നതിൽ പ്രധാനികളായ 5 ഹിന്ദുക്കളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് . അറസ്റ്റ് ചെയ്തവരിൽ എല്ലാവരും ഒരേ കുടുംബത്തിൽ പെട്ടവരാണ്, അവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാക്കൾ പോലീസിനെ വന്നു കണ്ട ശേഷമാണ് ഈ അറസ്റ്റെന്നാണ് സൂചന.
അക്രമത്തിന് ശേഷം പോലീസ് തങ്ങളുടെ വീട്ടിൽ വന്നിരുന്നുവെന്നും തന്റെ മൂന്ന് മക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആരോപിച്ച് ഡൽഹി സ്വദേശിനിയായ ദുർഗ എന്ന യുവതി രംഗത്തെത്തി . സ്ത്രീയുടെ ഭർത്താവിനെയും , സഹോദരനെയും പോലീസ് പിടികൂടിയതായും യുവതി പറഞ്ഞു . ഇവരാണ് ശോഭായാത്രയ്ക്കായി രഥം ഒരുക്കിയത് .ഇവരുടെ മൂത്ത മകൻ സൂരജിന് 20 വയസും രണ്ടാമത്തെ മകന് 17-18 വയസുമാണ്. മൂന്നാമത്തെ മകൻ പ്രായപൂർത്തിയാകാത്ത ആളാണ്, എന്നിട്ടും, കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ നൽകാതെ പോലീസ് ഇവരെ കൊണ്ടുപോയി.
തകർന്ന രഥം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഘോഷയാത്ര കഴിഞ്ഞ് അത് വളരെ തകർന്ന നിലയിലാണ് തിരിച്ചെത്തിയതെന്നും യുവതി പറഞ്ഞു . രഥത്തിന് അണിയിച്ച അലങ്കാരങ്ങളെല്ലാം കലാപത്തിനിടെ നശിച്ചതായി നാട്ടുകാരായ യുവാക്കൾ പറഞ്ഞു. കല്ലേറ് കാരണം ഘോഷയാത്രയിൽ അരാജകത്വവും അക്രമവും ഉണ്ടായെന്ന് ഭർത്താവും മക്കളും വീട്ടിൽ തിരിച്ചെത്തി പറഞ്ഞതായും ദുർഗ പറഞ്ഞു.
എന്നാൽ അറസ്റ്റിനു തൊട്ടുമുമ്പ് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാക്കൾ പോലീസിനെ കണ്ടിരുന്നു . ഡൽഹി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് ജനറൽ സെക്രട്ടറി അബ്ദുൾ റജിക്കും മറ്റ് സംഘടനാ അംഗങ്ങളുമാണ് പോലീസിനെ കണ്ടത് . തങ്ങൾ അക്രമിച്ചില്ലെന്നും , കല്ലുകളും കാവിക്കൊടികളും പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് ആരോപിച്ചിരുന്നു. മാത്രമല്ല ജഹാംഗീർപുരിയിലെ കലാപകാരികൾക്ക് നിയമസഹായം നൽകുമെന്നും ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പറഞ്ഞു.
Comments