വഡോദര: വഡോദരയിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങളുമായി ഇസ്ലാമിക മതമൗലികവാദികൾ. പ്രദേശത്തെ ക്ഷേത്രത്തിലെ സായിബാബയുടെ വിഗ്രഹം ഉൾപ്പെടെ ഭീകരർ തകർത്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി രണ്ട് ബൈക്കുകളിലെത്തിയ ആളുകൾ തമ്മിലുണ്ടായ പ്രശ്‌നമാണ് വലിയ സംഘർഷത്തിലേക്ക് വഴിവച്ചത്. ഇരുകൂട്ടരും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായതിന് പിന്നാലെ 300-400 പേരോളം അടങ്ങുന്ന ഇസ്ലാമിക തീവ്രവാദികൾ കലാപം അഴിച്ചു വിടുകയായിരുന്നു.
വലിയ ജാഥയായെത്തിയായിരുന്നു പ്രതിഷേധം. റോഡിലൂടെ വാഹനത്തിൽ വരികയായിരുന്നവരേയും ഇവർ ആക്രമിച്ചു. ഇതിന് പിന്നാലെയാണ് സമീപത്തെ ക്ഷേത്രത്തിലെ സായിബാബയുടെ വിഗ്രഹം ഉൾപ്പെടെ തകർത്തത്. ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം കടകളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ആക്രമണം നടത്തിയവരിൽ നാട്ടുകാരില്ലെന്നും പുറത്ത് നിന്ന് എത്തിയവരാണെന്നുമാണ് വിവരം. കലാപകാരികളുടെ കയ്യിൽ ആയുധങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സമാധാനപരമായി നിന്നവർക്ക് നേരെയും ഇവർ കല്ലെറിഞ്ഞതായും നാട്ടുകാർ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments