ന്യൂഡൽഹി: ജെസിബിയെ(മണ്ണുമാന്തി) ‘ജിഹാദ് കൺട്രോൾ ബോർഡ്’
എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി ജിവിഎൽ നരസിംഹ റാവുവിന്റെ ട്വിറ്റ്. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കുനേരെ ആക്രമണം സമുദായ സംഘർഷത്തിന് ഇടയാക്കിയിരുന്നു. മുസ്ലീംഭൂരിപക്ഷ പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോൾ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന ഇവിടം അനധികൃത നിർമാണത്താലും അധാർമിക പ്രവൃത്തിയാലും കുപ്രസിദ്ധിനേടിയിരുന്നു.
പ്രദേശത്ത് പകൽപോലും തട്ടിപ്പും പിടിച്ചുപറിയും വ്യാപകമാണ്. പുറത്തു നിന്ന് ആരും ഇവിടേക്ക് പ്രവേശിക്കാൻ ധൈര്യം കാണിച്ചിരുന്നില്ല. യാത്രയ്‌ക്കായി ഓട്ടോകൾ വിളിച്ചാൽ ഡ്രൈവർമാർ ഓട്ടംപോകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രദേശത്തുകൂടി ഹനുമാൻജയന്തി ഘോഷയാത്ര കടന്നുപോയത് മതമൗലിക വാദികൾക്ക് വലിയ ആഘാതമായി. ഇതാണ് യാത്രയെ അക്രമിക്കാൻ പ്രേരണ. സ്ഥലത്ത് വർഗീയസംഘർഷം നടത്താനും ശ്രമം നടന്നു. പ്രതികളെ പിടികൂടിയതോടെ വലിയ ഗൂചാലോചന പുറത്തുവന്നു. ഇതോടെ അക്രമത്തെയും അക്രമികളെയും അമർച്ചചെയ്യാൻ ശക്തമായ ശ്രമമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ അനധികൃത കെട്ടിടം പൊളിച്ചുനീക്കാൻ ബിജെപി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷൻ തയ്യാറാവുകയായിരുന്നു. മണ്ണുമാന്തിയും ബുൾഡോസറും ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചു.
കലാപകാരികൾക്കും കയ്യേറ്റക്കാർക്കും ഗുണ്ടാസംഘങ്ങളുടെ അനധികൃത സ്വത്തുക്കൾക്കും എതിരെ ബുൾഡോസർ ഉപയോഗിക്കാൻ ആരംഭിച്ചത് യോഗിയുടെ ഉത്തർപ്രദേശിലാണ്. യുപിയിലെ അറിയപ്പെടുന്ന മാഫിയതലവൻമാരായ അതീഖ് അഹമ്മദിന്റെയും മുഖ്യ്താർ അൻസാരിയുടെയും അനധികൃത സ്വത്തുക്കൾ അദ്ദേഹം നിരപ്പാക്കി.
മധ്യപ്രദേശിലും രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷമുണ്ടായ ഖാർഗോണിൽ കലാപകാരികളെ നേരിടാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബുൾഡോസറുകൾ വിന്യസിച്ചു. അതെസമയം കെട്ടിടം പൊളിക്കുന്നത് തടയാൻ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ
നാളെ വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതെ തടർന്ന് കൈയേറ്റം പൊളിച്ചുനീക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.
Comments