അഗർത്തല : ആഫ്രിൻ സ്വൈൻ ഫ്‌ലു പകരുന്ന സാഹചര്യത്തിൽ പന്നികളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട് ത്രിപുര സർക്കാർ. സെപാഹിജാല ജില്ലയിലെ ദേവിപുരയിലുള്ള ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊല്ലാനാണ് ഉത്തരവ്. ഇവയ്‌ക്ക് പന്നിപ്പനി ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നിലവിൽ അസുഖം ബാധിച്ച പന്നികളെ കൊന്നതായും ജഡം ഒറ്റപ്പെട്ട പ്രദേശത്ത് തള്ളിയതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഭഗബൻ ദാസ് അറിയിച്ചു. മറ്റ് പന്നികളെ സുരക്ഷിതമായി ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. നൂറോളം പന്നികൾ ചത്തതായും 20 മുതൽ 22 ലക്ഷം വരെ നഷ്ടം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗം പെട്ടെന്ന് പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
Comments