ലിമ: കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുവാൻ തീരുമാനിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ രാസ വന്ധ്യംകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പെറു. ഇത് സംബന്ധിച്ച ബിൽ ഉടൻ ഇഅവതരിപ്പിക്കുമെന്ന് പെറുവിലെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള അധിക ശിക്ഷയായാണ് വന്ധ്യംകരണത്തെ കണക്കാക്കുന്നതെന്ന് പെറുവിലെ നിയമ കാര്യമന്ത്രി ഫെലിക്‌സ് കെറോ ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്ക് മുൻപ് രാജ്യത്ത് മൂന്ന് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റവാളികൾക്ക് അധികശിക്ഷ നൽകാൻ സർക്കാർ ആലോചിച്ചത്. ജയിൽ ശിക്ഷയ്‌ക്കൊപ്പം പ്രതികളെ വന്ധ്യംകരണത്തിന് കൂടി വിധേയരാക്കും എന്നതാണ് പുതിയ നിയമം.ശിക്ഷാകാലാവധിയുടെ അവസാനിമായിരിക്കും ഇത് നടപ്പിലാക്കുക.
അതേസമയം പുതിയ നിയമം നിലവിൽ വരണമെങ്കിൽ പെറു കോൺഗ്രസിൽ പുതിയ ബിൽ പാസാകണം. ഇതിനിടെ വന്ധ്യകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അടക്കമുള്ള നിർദ്ദേശങ്ങളും ഉയർന്നു വന്നിട്ടുണ്ട്.
രാജ്യത്തെ വനിതാ സംഘടനകളും പുതിയ നിർദേശത്തിൽ വിമർശം ഉന്നയിച്ചിട്ടുണ്ട്. ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാ നേതാക്കളുടെ വിമർശനം.
Comments