ലക്നൗ : ഉത്തർപ്രദേശിൽ പെൺമക്കളെ ലൈംഗിക അടിമകൾ ആക്കിയ പിതാവിനെതിരെ കേസ്. ബുലന്ദ്ഷഹർ സ്വദേശിയായസാക്കിർ അലിയ്ക്കെതിരെയാണ് കേസ് എടുത്തത്. ഇയാളുടെ പെൺമക്കൾ നൽകിയ പരാതിയിലാണ് നടപടി.
45 കാരനായ സാക്കിറിന് ഒൻപത് പെൺമക്കളാണ് ഉള്ളത്. കുട്ടിക്കാലം മുതലെ ഇവരെ ഇയാൾ പീഡനത്തിന് ഇരയാക്കിവരികയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആരും വിവരം പോലീസിനെ അറിയിക്കാതിരുന്നത്. എന്നാൽ പീഡനം അസഹനീയമായതോടെ മൂത്ത മകൾ പിതാവ് അറിയാതെ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിക്കാലം തൊട്ടുതന്നെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് മകൾ നൽകിയ പരാതിയിൽ പറയുന്നത്. ചെറുതായിരിക്കുമ്പോൾ മുതൽ തങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ പിതാവ് സ്പർശിക്കാറുണ്ടായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ നിർബന്ധിച്ച് കൂടെ കിടത്തുമെന്നും മകളുടെ പരാതിയിൽ പറയുന്നു.
പുറത്തു പറഞ്ഞാൽ പീഡിപ്പിച്ച് കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആരെയും വിവരം അറിയിക്കാതിരുന്നത്. തങ്ങളുടെ ജീവൻ അപകടത്തിൽ ആയ സാഹചര്യത്തിൽ പിതാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Comments