അമരാവതി : തിരുപ്പതി ദർശനത്തിനെത്തിയ കുടുംബത്തെ അർദ്ധരാത്രി നടുറോഡിൽ ഇറക്കിവിട്ട് റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയ്‌ക്ക് അകമ്പടി പോകാൻ കാർ ആവശ്യമായിരുന്നു. അതിനാണ് കുടുംബത്തെ കാറിൽ നിന്നും ഇറക്കിവിട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ കാർ ബലമായി പിടിച്ചെടുത്ത് മുഖ്യമന്ത്രിക്ക് അകമ്പടിയായി അയച്ചു.
ഏപ്രിൽ 22 നാണ് സംഭവം. പാൽനാട് ജില്ല സ്വദേശികളായ വേൽമുള ശ്രീനിവാസനും കുടുംബവുമാണ് അർദ്ധരാത്രി പെരുവഴിയിലായത്. വാടകയ്‌ക്കെടുത്ത കാബിൽ തിരുപ്പതി ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഇവർ. എന്നാൽ മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി പോകാൻ സർക്കാർ വാഹനത്തിൽ കുറവ് വന്നതോടെയാണ് ഉദ്യോഗസ്ഥർ കാബ് വിളിച്ചത്.
ഇവർ രണ്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ അർദ്ധരാത്രി ബസ് സ്‌റ്റോപ്പിൽ ഇറക്കി വിട്ടശേഷം മുഖ്യമന്ത്രിക്ക് അകമ്പടി പോകാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായാണ് വിവരം.
Comments