പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപാതകത്തിൽ പോപ്പുലർഫ്രണ്ട് ഭീകരർ അനുവർത്തിച്ചത് മാറാട് മോഡൽ ഗൂഢാലോചനയെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. എല്ലാ ജില്ലകളിലും കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം നേടിയ പോപ്പുലർഫ്രണ്ട് ഭീകരർ നിലവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് മസ്ജിദ് കേന്ദ്രീകരിച്ചാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപം ഉള്ള ഖബർ സ്ഥാനിൽ വച്ച് ആണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടത്തിയതെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം അവർ നേരെ പോയി ശംഖുവാരത്തോട് മസ്ജിദിൽ പ്രതികളുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചു വച്ചു. ആ മസ്ജിദിൽ ഇന്നലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷ മസ്ജിദിന് സമീപത്തുനിന്ന് പോലീസ് പിന്നീട് കണ്ടെടുത്തു. അതേ മസ്ജിദിലെ ഇമാമിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ മസ്ജിദുകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടക്കുന്നത് ആദ്യമായല്ല. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന നടന്നതും പിന്നീട് അക്രമികൾക്ക് ഒളിച്ചിരിക്കാൻ ഇടം നൽകിയതും ആയുധങ്ങൾ ഒളിപ്പിച്ചതും മസ്ജിദിന് അകത്താണ് എന്നത് ഈ അവസരത്തിൽ മറക്കരുത്. മാറാട് കൊലയാളികളെ പിടികൂടാനും തെളിവെടുപ്പ് നടത്താനും പോലീസ് എത്തിയപ്പോൾ അവരെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ മസ്ജിദിൽകയറാൻ അനുവദിക്കാതെ തടയുകയും ചെയ്തത് പത്രങ്ങൾ, ടിവിയിൽ എന്നിവയിലൂടെ ലോകം കണ്ടതാണ്. അതേ മാറാട് മോഡൽ ഗൂഢാലോചന ആണ് ശ്രീനിവാസൻ കൊലപാതകത്തിനും ഇസ്ലാമിസ്റ്റ് ഭീകരവാദികൾ അനുവർത്തിച്ചത് എന്നത് സംസ്ഥാന പോലീസിന്റെ ഇന്റലിജൻസ് പരാജയം ആയി തന്നെ കണക്കാക്കാൻ കഴിയുന്ന തരത്തിൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കൊലപാതകങ്ങൾ നടത്താൻ ആയി പ്രത്യേക പരിശീലനം നേടിയ പോപ്പുലർഫ്രണ്ടിന്റെ ഭീകരർ നിലവിൽ ഉണ്ട് എന്നറിയാൻ പോലും സാധിക്കാത്ത തരത്തിൽ ഉള്ള ഇന്റലിജൻസ് പരാജയം ഉണ്ടാവുന്നത് പോലീസ് സേനക്ക് തന്നെ നാണക്കേടാണ്. അതോ കുറച്ചു കാലമായി പോലീസ് സേനക്ക് ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ട് സാന്നിധ്യം കാരണമാണോ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം ഭീകര പ്രവർത്തനത്തിന് നേരെ പോലീസും ഇന്റലിജൻസും എല്ലാം കണ്ണടക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ടെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
Comments