ഷിംല: കാൻഗ്രയിലെ ബജ്രേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഹിമാചൽപ്രദേശ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. ഭാര്യ മല്ലിക നദ്ദയും, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും അദ്ദേഹത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു.
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി അധികാരത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിലും വിജയക്കൊടി പാറിക്കാൻ കരുക്കൾ നീക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ തന്നെ രംഗത്തെത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം ഹിമാചലിലെ ജനങ്ങൾ ബിജെപിയെ വീണ്ടും അനുഗ്രഹിക്കുമെന്ന് നദ്ദ പറഞ്ഞു.
हिमाचल प्रदेश प्रवास के दौरान आज कांगड़ा जिले में स्थित 51 शक्तिपीठों में से एक माँ ब्रजेश्वरी देवी के दर्शन और पूजन का सौभाग्य प्राप्त हुआ। माता रानी से समस्त प्रदेश और देशवासियों की समृद्धि और खुशहाली की कामना की।
जय माता दी pic.twitter.com/ELVyl7hL0H
— Jagat Prakash Nadda (@JPNadda) April 23, 2022
ഇന്നലെ നടന്ന റാലിയിലെ ആവേശം കാണുമ്പോൾ, ഹിമാചൽപ്രദേശിലെ ജനങ്ങൾ വീണ്ടും ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും, പ്രതീക്ഷകളും പാർട്ടി നിറവേറ്റുന്നതിനാലാണ് അവർ ബിജെപിയെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്നും നദ്ദ വ്യക്തമാക്കി.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വിജയം ആവർത്തിച്ചതിനാൽ, ഹിമാചൽ പ്രദേശിലും ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കും എന്നും നദ്ദ കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ കോൺഗ്രസ് അവഗണിക്കുകയാണെന്ന് നദ്ദ ആരോപിച്ചു.
Comments