പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഭീകര സംഘത്തിന്റെ പക്കൽ കാറും. ചുവന്ന സ്വിഫ്റ്റ് കാറിൽ പോപ്പുലർഫ്രണ്ട് ഭീകര സംഘം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ജനംടിവിയ്‌ക്ക് ലഭിച്ചു. കാറിന്റെ മുൻഭാഗത്തായി മാഷാ അള്ള എന്നും എഴുതിയിട്ടുണ്ട്.
പ്രതികൾ ബിജെപി പാലക്കാട് ജില്ലാ കാര്യാലയത്തിന് മുന്നിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്. കാറിനെ മൂന്ന് ഇരുചക്രവാഹനങ്ങളിലായി അക്രമി സംഘം പിന്തുടരുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് എന്ന വിവരങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ശ്രീനിവാസനെ കൊല്ലാൻ വിപുലമായ പദ്ധതികൾ ആണ് എസ്ഡിപിഐ ഭീകര സംഘം ആസൂത്രണം ചെയ്തതെന്നാണ് കാറിന്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
പ്രാഥമിക അന്വേഷണത്തിൽ പട്ടാമ്പി രജിസ്ട്രേഷനിലുള്ള കാർ ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നമ്പർ വ്യാജമാകാമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ ആണ് പുരോഗമിക്കുന്നത്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഈ കാറിലാണ് രക്ഷപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
നിലവിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇക്ബാൽ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ള അഞ്ച് പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾ ജില്ലയ്‌ക്കകത്തുതന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് മസ്ജിദുകളാണ് അഭയം നൽകുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികളിൽ ഒരാൾക്ക് ഇവിടെ അഭയം നൽകുകയും ചയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇക്ബാൽ ഒളിവിൽ കഴിഞ്ഞതും തടുക്കശ്ശേരി മസ്ജിദിൽ ആണ്.
Comments