ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട നടത്തി സൈന്യം. രണ്ട് ജെയ്ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
ഹൻസിവിയൂര ബാലപട്ടണിൽ ഭീകരർ ആയുധം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരെ പിടികൂടിയത്. ബാരാമുള്ള പോലീസും, 29 രാഷ്ട്രീയ റൈഫിൾസും, സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
അഖീബ് മുഹമ്മദ് മിർ(27), ഡാനിഷ് ആഹ് ദർ(25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും രാജ്യത്ത് ആക്രമണം നടത്താൻ എത്തിച്ച ആയുധങ്ങളും പിടിച്ചെടുത്തു. 2 ചൈനീസ് പിസ്റ്റൾ, രണ്ട് ചൈനീസ് മാഗസിൻ, 10 പിസ്റ്റളുകൾ, 2 ചൈനീസ് ഗ്രനേഡ് എന്നിവയാണ് ഭീകരരിൽ നിന്നും പിടികൂടിയത്.
അടുത്തിടെയായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments