ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് ധനമന്ത്രാലയം. 1.45-1.50 ലക്ഷം കോടി വരുമാനം ജിഎസ്ടി ഇനത്തിൽ ലഭിക്കുമെന്നാണ് ധനമന്ത്രാലയം കണക്കുക്കൂട്ടുന്നത്.
കഴിഞ്ഞ മാസം (മാർച്ചിൽ) ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കളക്ഷനായിരുന്നു രാജ്യം രേഖപ്പെടുത്തിയത്. 1.42 ലക്ഷം ലക്ഷം കോടിയായിരുന്നു മാർച്ചിലെ ജിഎസ്ടി വരുമാനം. കൊറോണയിൽ നിന്ന് കരകയറിയ രാജ്യം സർവകാല റെക്കോർഡായിരുന്നു ഇതോടെ രേഖപ്പെടുത്തിയത്.
ചരക്ക് ഇറക്കുമതി 25 ശതമാനം വർധിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഇടപാടുകൾ 11 ശതമാനം ഉയർന്നതായും ധനമന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരിയിലെ വരുമാനത്തേക്കാൾ 6.8 ശതമാനം വർധനവ് മാർച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ പത്ത് മാസങ്ങളായി ഒരു ലക്ഷം കോടിയിലധികം വരുമാനമാണ് ജിഎസ്ടിയിലൂടെ തുടർച്ചയായി ലഭിക്കുന്നത്.
2022 സാമ്പത്തിക വർഷത്തിലെ ജിഎസ്ടി വരുമാനം 14.83 ലക്ഷം കോടിയായിരുന്നു. മുൻ വർഷത്തേക്കാൾ 30 ശതമാനം വർധനവാണ് 2022 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 11.37 ലക്ഷം കോടി വരുമാനം ജിഎസ്ടി ഇനത്തിൽ അധികമായി ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം ഏറ്റവുമധികം ജിഎസ്ടി വരുമാനം കൊയ്തത് മഹാരാഷ്‌ട്രയായിരുന്നു. തൊട്ടുപിറകിൽ ഗുജറാത്തും കർണാടകയും തമിഴ്‌നാടും ജിഎസ്ടി കളക്ഷനിൽ വർധനവ് രേഖപ്പെടുത്തി.
Comments