എറണാകുളം : പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കേരളത്തിലെ മതഭീകര കേന്ദ്രങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് പ്രധാന ഭീഷണിയെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പട്ടികയിലുള്ള പത്ത് പ്രദേശങ്ങളിൽ കൂടി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ ഓഫീസുകൾ തുറന്നു. ഇത്തരം മതമൗലിക സംഘടനാ കേന്ദ്രങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും, അതീവ ജാഗ്രത പുലർത്തണമെന്നുമുള്ള റിപ്പോർട്ടാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കൈമാറിയത്.
തീവ്രവാദ സ്വഭാവമുള്ള നിരവധി കൊലപാതകങ്ങൾക്കും, അക്രമങ്ങൾക്കും നേതൃത്വം നൽകുന്ന എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് സംഘങ്ങൾ ഇസ്‌ലാം മതമൗലിക ചിന്തകൾ പ്രചരിപ്പിച്ച് സ്വാധീന കേന്ദ്രങ്ങളുണ്ടാക്കുകയും, ഈ കേന്ദ്രങ്ങളെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സുരക്ഷിത താവളമാക്കുകയും ചെയ്യുന്നതായാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഈ പ്രദേശങ്ങളിലെ സുരക്ഷിത മേഖലകൾ കേന്ദ്രീകരിച്ചുള്ള ഇവരുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായാണ് വളർന്നിട്ടുള്ളത്. മതഭീകര സംഘടനകളുടെ കേരളത്തിലെ വളർച്ചയും, സ്വാധീനവും വിവരിക്കുന്ന റിപ്പോർട്ടാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുള്ളത്.
കേരളത്തിൽ നഗരകേന്ദ്രങ്ങൾക്ക് പുറത്ത് പുതിയ പത്ത് ഓഫീസുകൾ കൂടി തുറന്നാണ് ഐ ബി – മതഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ഐ ബി അതിജാഗ്രതയോടെ തുടർച്ചയായി നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് കൈമാറുന്നത്.പെരുമ്പാവൂരും, ഈരാറ്റുപേട്ടയും അടക്കമുള്ള സ്ഥലങ്ങളിൽ ഐ ബി ഓഫീസുകൾ പുതുതായി തുറന്നിരിക്കുകയാണ്. എ സി പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഐ ബി യൂണിറ്റുകളുടെ ചുമതല. തിരുവനന്തപുരം പ്രധാന കേന്ദ്രവും, കൊച്ചി ഉപകേന്ദ്രവുമായുള്ള പതിനാല് ജില്ലാ യൂണിറ്റുകൾക്ക് പുറമെയാണ് പുതിയ ഓഫീസുകൾ തുറന്നിരിക്കുന്നത്.
എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് മതമൗലികവാദികൾ ആസൂത്രിത കലാപങ്ങൾക്ക് ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് റിപ്പോർട്ടുകൾ കേന്ദ്ര ഇന്റലിജൻസ് നേരത്തെ പല തവണ സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്ക് കൈമാറിയിരുന്നെങ്കിലും ഗൗരവത്തിലെടുക്കാതെ തള്ളിക്കളയുകയായിരുന്നു പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ മതഭീകര സംഘടനകളെ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ തന്നെയാണ് മത മൗലിക സംഘടനകളുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ യൂണിറ്റുകൾ തുറന്ന് ഐ ബി നിരീക്ഷണം ശക്തമാക്കുന്നത്.
ഭീകര സംഘടനകളുടെ രാജ്യ വിരുദ്ധ നീക്കങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ആവർത്തിച്ച് അവഗണിക്കുന്ന സംസ്ഥാന സർക്കാർ രാജ്യ വിരുദ്ധ നീക്കങ്ങൾക്ക് കളമൊരുക്കുക കൂടിയാണ്.
Comments