ന്യൂഡൽഹി : ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ച രണ്ട് മതതീവ്രവാദികൾ കൂടി അറസ്റ്റിൽ. പ്രദേശവാസികളായ ജാഫർ, ബാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇരുവരും ഒളിവിൽ ആയിരുന്നു.
സംഭവ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇവരുടെ പങ്കാളിത്തം അന്വേഷണ സംഘത്തിന് ബോദ്ധ്യമായിരുന്നു. ഇതേ തുടർന്നാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. ഒളിവിൽ പോയ ഇരുവരെയും ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. ആയുധ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ മുഹമ്മദ് അൻസാരിയെയും 20 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ആണ് അൻസാരി. ഇയാൾക്ക് പുറമേ 20 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments