ചണ്ഡീഗഡ് : പട്യാലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശിവസേന റാലിയ്‌ക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
ഇന്ന് മാത്രമാണ് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് ആറ് മണിവരെയാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. നടപടിയോട് ജനങ്ങൾ സഹകരിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
ഇന്നലെ വൈകീട്ടാണ് ശിവസേന റാലിയ്‌ക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത്. ശിവസേന നേതാവ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ വിരുദ്ധ റാലി ഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. റാലിയ്‌ക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ കല്ലും, മാരകായുധങ്ങളും പ്രയോഗിക്കുകയായിരുന്നു. പോലീസ് എത്തിയാണ് അക്രമികളെ നേരിട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പട്യാലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
Comments