കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണത്തിനിരയായി ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ. ഈദ് ദിനത്തോട് അനുബന്ധിച്ച് ആരാധകർക്ക് ആശംസകൾ നേർന്ന് എത്തിയ വീഡിയോയ്‌ക്ക് പിന്നാലെയാണ് സൈബർ ആക്രമണം. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചാണ് നുസ്രത്ത് ജഹാൻ എത്തിയത്.
‘എല്ലാവർക്കും എന്റെ ഈദ് മുബാറക് ആശംസകൾ. സർവ്വശക്തനായ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും വന്ന് ചേരട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസിക്കുന്നു’ എന്നാണ് നുസ്രത്ത് ജഹാൻ പറഞ്ഞത്. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മതമൗലികവാദികൾ നുസ്രത്തിനെതിരെ സൈബർ ആക്രമണവും അഴിച്ചുവിട്ടു.
‘നിങ്ങൾ ഹിന്ദുവാണോ അതോ മുസ്ലീമോ?’ ‘ഇത്തരത്തിലുള്ള വസ്ത്രധാരണം മുസ്ലീങ്ങൾക്ക് ചേർന്നതല്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. നുസ്രത്തിന്റെ വസ്ത്രധാരണത്തിനേയും നിരവധി പേർ അധിക്ഷേപിച്ചു. ഇതാദ്യമായല്ല നുസ്രത്ത് ജഹാന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി നേരിടേണ്ടി വരുന്നത്. 2020ൽ ദുർഗ്ഗാദേവിയുടെ വേഷം ധരിച്ചതിന് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ഇസ്ലാമിസ്റ്റുകൾ നുസ്രത്തിനെതിരെ എത്തിയിരുന്നു.
Comments