റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട നഴ്സിന്റെ വീഡിയോ വൈറലാകുന്നു. യുക്രെയ്നിലെ ആശുപത്രിയിൽ നഴ്സായ ഒക്സാനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. 23കാരിയായ ഒക്സാനയുടെ വിവാഹത്തിനിടെയുള്ള വീഡിയോയാണിത്. യുക്രെയ്ൻ പാർലമെന്റ് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘വല്ലാത്തൊരു പ്രണയകഥ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
മാർച്ച് 27നായിരുന്നു റഷ്യൻ ആക്രമണം ഉണ്ടായത്. ഓക്സാനയും പ്രതിശ്രുത വരൻ വിക്ടറും കൂടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ ഓക്സാനയുടെ കാലുകൾ നഷ്ടപ്പെടുകയായിരുന്നു. കാലുകൾക്ക് പുറമെ ഇടതു കൈയ്യിലെ നാല് വിരലുകളും സ്ഫോടനത്തിൽ നഷ്ടപ്പെട്ടിരുന്നു. ഓക്സാനയുടെ ആത്മധൈര്യമാണ് അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് വിക്ടർ പറയുന്നു.
❤️🇺🇦 Very special lovestory.
A nurse from Lysychansk, who has lost both legs on a russian mine, got married in Lviv. On March 27, Victor and Oksana were coming back home, when a russian mine exploded. The man was not injured, but Oksana's both legs were torn off by the explosion. pic.twitter.com/X1AQNwKwyu— Verkhovna Rada of Ukraine – Ukrainian Parliament (@ua_parliament) May 2, 2022
ലീവിവിലെ മെഡിക്കൽ അസോസിയേഷനിലെ ജീവനക്കാരാണ് ആദ്യം ഇരുവരുടേയും വീഡിയോ പങ്കുവെയ്ക്കുന്നത്. ഇരുവരും ആറ് വർഷമായി ഒരുമിച്ചാണ് താമസം. വിവാഹം കഴിച്ചിരുന്നില്ല. ജീവിതം പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കരുതെന്ന തോന്നലാണ് ഇരുവരേയും ഇപ്പോൾ വിവാഹിതരാകാൻ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവിൽ ബെർലിനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് വിക്ടറും ഒക്സാനയും.
Comments