കീവ്: രണ്ടുമാസം തുടർച്ചയായി യുദ്ധം ചെയ്തിട്ടും യുക്രെയ്‌നിലെ മൂന്ന് പ്രവിശ്യകൾക്കപ്പുറം നീങ്ങാനാകാത്തതിന് കാരണം റഷ്യയുടെ സൈന്യത്തിന്റെ കുറവുകളാണെന്ന് നാറ്റോ-അമേരിക്കൻ സേനയുടെ വെളിപ്പെടുത്തൽ. യുക്രെയ്‌നിലെ വിദൂര മേഖലകളിൽ യുദ്ധം ചെയ്യുമ്പോൾ വാർത്താവിനിമയ രംഗത്ത് റഷ്യയുടെ പാളിച്ചയാണ് സൈനികരെ വലയ്‌ക്കുന്നത്. അതേ സമയം അമേരിക്കയുടെ അത്യാധുനിക വാർത്താവിതരണ സംവിധാനം യുക്രെയ്‌ന് സഹായമാകുന്നു എന്നാണ് വിലയിരുത്തൽ.
റഷ്യ ആദ്യം നീങ്ങിയത് റഷ്യൻ പൗരന്മാർക്ക് മുൻതൂക്കമുള്ള ലുഹാൻസ്ക്-ഡോൺസേക്
മേഖലയിലൂടെയായിരുന്നു. അതേ സമയം തന്നെ മുന്നേ കൈക്കലാക്കിയ ക്രിമിയ കേന്ദ്രീകരിച്ചും കരിങ്കടൽ കേന്ദ്രീകരിച്ചും നടത്തിയ ആക്രമണം മാത്രമാണ് റഷ്യക്ക് മുന്നേറ്റം നൽകിയത്. അതേ സമയം രണ്ടു മാസം ശ്രമിച്ചിട്ടും കീവിന് സമീപത്തേക്ക് കരസേനയ്‌ക്ക് എത്താൻ സാധിച്ചിട്ടില്ല. മുന്നേറ്റത്തിന് തടസ്സം വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്നാണ് കണ്ടെത്തൽ. ഇതുമൂലം സൈന്യത്തെ ഏകോപിപ്പിക്കാൻ റഷ്യയ്‌ക്ക് സാധിക്കാത്തതാണെന്നാണ് വിലയിരുത്തൽ.
അമേരിക്കയുടേയും ജർമ്മനിയുടേയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാ നറിയാവുന്ന യുക്രെയ്ൻ സേനയ്‌ക്ക് റഷ്യയുടെ നീക്കങ്ങളും ഉപഗ്രഹ സംവിധാനത്തിലൂടെ കൃത്യമായി മനസ്സിലാകുന്നതിനാലാണ് താരതമ്യേന സൈന്യം ദുർബലമാണെങ്കിലും തിരിച്ചടിയ്‌ക്കാനാകുന്നതെന്നാണ് വിലയിരുത്തൽ. ഇതിനിടെ യുക്രെയ്‌നിൽ തടവിലാക്ക പ്പെട്ട റഷ്യൻ സൈനികരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത പല സെൽഫോണുകളും യുക്രെയ്ൻ നിവാസികളുടേതാണെന്നതും റഷ്യയ്‌ക്ക് നാണക്കേടായിരിക്കുകയാണ്.
Comments