തൃശ്ശൂർ : ജയിൽമാറ്റം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയ ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയ്‌ക്ക് തിരിച്ചടി. കൊടി സുനിയുടെ ആപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കൊടി സുനി അപേക്ഷ നൽകിയത്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കൊടി സുനിയുള്ളത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ഇയാളുടെ ആവശ്യം. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന ഇയാൾ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടതിനെ തുടർന്ന് വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയും ഇയാൾ ഫോൺ ഉപയോഗം തുടർന്നു. ഇതേ തുടർന്ന് വിയ്യൂരിലെ അതി സുരക്ഷാ ജയിലിലാണ് കൊടി സുനിയെ പാർപ്പിച്ചിരിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബറിൽ സുനി അതിസുരക്ഷാ ജയിലിൽ നിരാഹാരമിരുന്നിരുന്നു. കണ്ണൂർ ജയിലിൽ കൊടി സുനി അടക്കമുള്ള സി പി എം തടവുകാർക്ക് പ്രത്യേക പരിഗണനയും, സൗകര്യങ്ങളുമാണ് ലഭിച്ചിരുന്നത്.
Comments